Thursday, 26 April 2012





facebook                      (or) 








ഫേക്ക് അക്കൗണ്ട്‌ തുടങ്ങുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ (വെറുതെ എന്തിനാ.....)
ആദ്യം ഗൂഗലില്‍ നല്ല വശ്യതയാര്‍ന്ന ഒരു യൂസര്‍ നെയിം ഉണ്ടാക്കുക .....
നല്ല പേരും കണ്ടു പിടിച്ച് അക്കൗണ്ട്‌ തുടങ്ങിയ ശേഷം ,നാല് പേര് കണ്ടാല്‍ വായില്‍ വെള്ളമൂറുന്നു ഫോട്ടോ പ്രൊഫൈല്‍ പിച്ചര്‍ആയി അപ്ലോഡ് ചെയ്യുക ......
പടം കണ്ട് റിക്വസ്റ്റ് വരും വരും ..അതാണ്‌ ചരിത്രം ....
ഇനി , നിങ്ങള്‍ പണി കൊടുക്കാന്‍ ഉദ്ദേശിക്കുന്നവന്റെ കൂട്ടുകാരന് ആദ്യം റിക്വസ്റ്റ് കൊടുക്കുക
പിന്നീട് നമ്മുടെ ഇരയെ ആഡ് ചെയ്യുക ..
ഇര നമ്മളോട് എന്നെ എങ്ങനെ ഫ്രണ്ട്‌ ആയി കിട്ടി എന്ന് ചോദിക്കുകയാണെങ്കില്‍
"" സജഷന്‍ വന്നതാനെടോ അപ്പോള്‍ ആട് ചെയ്തു . തനിക്ക്‌ ബുദ്ധിമുട്ട് ആണെങ്കില്‍ ഞാന്‍ അണ്‍ഫ്രണ്ട്‌ ആയേക്കാം ". എന്ന് പറയുക ..
അപ്പോള്‍ അവന്‍ പറയും ...ഛീ ഞാന്‍ വെറുതെ ചോതിച്ചതാ ,,,ആണ്‍ഫ്രണ്ട്‌ ആകണ്ടാ കിടന്നോട്ടെ കുഴപ്പമില്ല ...ഹും ..താന്‍ പറയു ....എന്ന്
ചെക്കന്‍ ആദ്യമേ ഒലിപ്പീരാനെങ്കില്‍ പണിയുടെ ആയാസം നമുക്ക്‌ കുറഞ്ഞു ...
പിന്നീട്
ഉം ...ആ... ഇല്ല ...ഉം ...... ഇവയില്‍ ഏതെങ്കിലുമൊക്കെ ഉപയോഗിച്ച് സമയം കളയുക
ഇര ഓണ്‍ലൈന്‍ ഉള്ളപ്പോള്‍ മാത്രം നിങ്ങള്‍ ഓണ്‍ലൈന്‍ വരിക
അല്‍പ നേരം മിണ്ടാതെ മൈന്‍ഡ് ചെയ്യാതെ ചാറ്റില്‍ പച്ച കത്തി കിടക്കുക ...
ഇര മൈന്‍ഡ് ചെയ്യുന്നില്ലങ്കില്‍ ഒരു ഹായ് കൊടുക്കുക ..അപ്പോള്‍ റിപ്ലെ ഓട്ടോമാറ്റിക് ആയി വന്നുകൊള്ളും
പഠിത്തത്തെ കുറിച്ച് ചോദിക്കുംപ്പോള്‍ , തമിഴ്നാട്ടിലുള്ള ഏതെങ്കിലും ഓണം കേറാ മൂലയിലെ എന്ജിനീയറിംഗ് കോളെജിന്റെയോ ,അല്ലെങ്കില്‍ ഗ്വാളിയാരിലെ ള്ഇതുവരെ ആരും കേള്‍ക്കാത്ത നഴ്സിംഗ് കോളെജിന്റെയോ പേര് പറയുക....!!
പേരും നാളും ഊരും പറഞ്ഞു വരുമ്പോള്‍ , ചെക്കന് അവിടെ പരിചയക്കാര്‍ ഉണ്ടന്ന് പറയുകയാണെങ്കില്‍ അപ്പോള്‍ തന്നെ വിഷയം മാറ്റിയിട്ട് ഇങ്ങനെ റിപ്ലേ കൊടുക്കുകാ
"" അയ്യോ ഞാന്‍ പോവാടാ ....ഉമ്മ/ അമ്മ വിളിക്കുന്നു ടാറ്റ നാളെക്കാണം..ടേക്ക് കെയര്‍ .. ""
ഇര ഇതെല്ലാം വിശ്വസിച്ചു അടുത്ത് കഴിഞ്ഞാല്‍ കൃത്യം മൂന്നാം ദിവസം മുതല്‍
ആവശ്യം പോലെ ..പോടോ,വാടോ ,പറയടോ ,എന്താട ,പോ ചെക്കാ , പിണക്കമാ ഞാന്‍,മിണ്ടില്ല ഞാന്‍,അയ്യൂ കൊല്ലും നിന്നെ ഞാന്‍ പോ !!,,ഹും അടി ,,....
ഈ വാക്കുകള്‍ വാരിക്കോരി ഉപയോഗിക്കുക ...
നാട്ടില്‍ വീടുള്ളവര്‍ ഇങ്ങനെയും പറയുക ...
ഉപ്പ /അച്ഛന്‍ ഗള്‍ഫിലാണ് ..ഉമ്മ/ അമ്മ അടുക്കളയില്‍ ഉണ്ട് ...അനിയത്തി പഠിക്കുന്നു ....ഞാന്‍ എന്റെ റൂമില്‍ ഒറ്റയ്ക്കാണ് ....
ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞാല്‍ പിന്നെ നന്നായി അങ്ങേയറ്റം ഒലിപ്പിക്കുക...
ഇര ഓണ്‍ലൈന്‍ ഇല്ലാത്തപ്പോള്‍ നമ്മള്‍ ഫേസ്ബുക്കില്‍ കയറി ആദ്യം ഫ്രണ്ട്‌ റിക്വസ്റ്റ് നോക്കിയിട്ട് ,അന്തം വിട്ടു കുന്തം വിഴുങ്ങിക്കൊണ്ട് അവയെ ഓരോന്നും അക്സപ്റ്റ്‌ ചെയ്യുക ...
കൂട്ടത്തില്‍ ഓരോരോ മണ്ടന്മാരുടെ പഞ്ചാര മേസജും വായിച്ചു
ആവോളം ചിരിക്കുക ....
ഇര ഓണ്‍ലൈന്‍ വരുമ്പോള്‍
എനിക്കെന്തോ തന്നോട ഒരു സ്പെഷ്യല്‍ അപ്പ്രോച് തോനുന്നു
എനിക്കറിയില്ല അതെന്തുകൊണ്ടാനെന്നു..
ഇഷ്ടമാണ് തന്നെ എനിക്ക് ....LOVE YOU daaaaa..
മുത്തെ എനിക്ക് നിന്നെ ഇപ്പോ കാണണം ....
വായില്‍ വരുന്ന ഒലിപ്പീരു വര്‍ത്താനം മുഴുവന്‍ ഒരു ഉളിപ്പും ഇല്ലാതെ പറയുക .....
തൃശൂര്‍ ,കോട്ടയം ഭാഗങ്ങളിലുള്ള പെണ്‍കൊച്ചുങ്ങളുടെ സംസാര ശൈലി അറിഞ്ഞിരുന്നാല്‍ ഇരയെ വേഗം വീഴ്ത്താം ...
ചാറ്റിംഗ് മൂക്കുമ്പോള്‍ പയ്യന്‍ മൊബൈല്‍ നമ്പര്‍ ചോദിക്കും ..
അപ്പോള്‍ പറയണം എനിക്ക് നമ്പര്‍ ഇല്ലാടാ ....അമ്മയുടെ ഫോണാണ് അതാണ്‌ ന്ഞാനും ഉപയോഗിക്കുന്നത് ..
ഇനി വേറെയും ഉണ്ട് ഐഡിയ..
കൊടുക്കാന്‍ നമ്പര്‍ ഇല്ലെങ്കില്‍ കസ്റ്റമര്‍ കെയറില്‍ നിന്ന് പാട്ട് വേണോ കുട്ടാ എന്ന് ചോദിച്ചു വിളിക്കുന്ന കമ്പ്യൂട്ടര്‍ ചേച്ചിയുടെ നമ്പര്‍ കൊടുക്കുക ....
ഈ നമ്പര്‍ തല്‍ക്കാലതെക്കാന് .വീട്ടുകാര്‍ അറിയാത്ത നമ്പരാണ് ,,,,അനിയത്തിക്ക് എന്തോ സംശയമുണ്ട് ,അച്ഛന്‍ അറിഞ്ഞാല്‍ കൊല്ലും തുടങ്ങിയ,വിശ്വസനീയമായ ലോ ഗ്രേഡ്‌ ഡയലോഗു പ്രയോഗിക്കുക ....
ഇരയെ ചാറ്റി ചാറ്റി നന്നായി വീഴ്ത്തി എന്ന് ഉറപ്പായാല്‍ തക്കം നോക്കി നമ്മുടെ ഒരു സ്പെയര്‍ സിമ്മിന്റെ നമ്പര്‍ കൊടുക്കുക ...
എന്നിട്ട്
ഡാ കുട്ടാ , ചക്കരെ ,മുത്തെ ,തേനേ ,പാലെ ,പൊന്നെ ,മോനെ ,കണ്ണാ ,
ഞാന്‍ നിനക്ക് വിളിക്കാം ...എനിക്ക് ഒന്ന് റീചാര്‍ജ് ചെയ്തു താരുവോടാ പ്ലീസ്‌ പ്ലീസ്‌ ...
പയ്യനെ വിശ്വസിപ്പിക്കാന്‍ നാല് ചക്കര ഉമ്മ കൂടി ആവശ്യാനുസരണം വിതറുക ...
അവന്‍ റീ ചാര്‍ജ് ചെയ്തു തരും ..
.ഇനി മൊത്തം നിങ്ങളുടെ കയ്യിലാണ് .
പെര്‍ഫോമന്‍സ് നല്ലതാണെങ്കില്‍ റിസല്‍ട്ടും നല്ലതാകും .
തുണി ചുറ്റിയ കോലങ്ങള്‍ക്ക് പിറകെ ഓടുന്ന ആക്രാന്തം മൂത്ത പയ്യന്മാരെ ആവോളം പറ്റിക്കുക ..
മാക്സിമം ഊറ്റി പിഴിയുക ..
ഇങ്ങനെ ചെയ്‌താല്‍, പോക്കാറ്റ്‌ മണിക്ക് വേണ്ടി വീട്ടില്‍ ഉപ്പയുടെ /അച്ഛന്റെ മുന്‍പില്‍ തലയും ചൊറിഞ്ഞു നില്‍ക്കേണ്ടി വരില്ല ....
അഞ്ചാറു പേരോട് അഭിമാനത്തോട് പറയുകയും ചെയ്യാം ...""ഞാന്‍ സ്വന്തമായി അദ്ധ്വാനിച്ചു കാശുണ്ടാക്കുന്നവനാണെന്നു .....
നമ്മള്‍ ഫേക്ക് ആണെന്ന് ഇര മനസിലാക്കിക്കഴിഞ്ഞാല്‍, കാശു പോയതില്‍ ദേഷ്യം മൂത്ത് നമ്മുടെ വാളില്‍ തെറി പോസ്റ്റ്‌ ചെയ്‌തേക്കാം ...അങ്ങനെ സംഭവിച്ചാല്‍ അവനെ തിരിച്ചു തെറികൊണ്ട് അഭിഷേകം ചെയ്തിട്ട് അക്കൗണ്ട്‌ ഡീആക്റ്റിവേറ്റ് ചെയ്യുക ..
പിറ്റേ ദിവസം പുതിയ ഫേക്കിന് ജന്മം നല്‍കുക ....
വെറുതെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിരിക്കുക .
ഇരകള്‍ നമ്മളെ തേടിയെത്തും ........
ഇത് ഫേസ്ബുക്ക്‌ അല്ല ഫേക്ക്ബുക്കാണ് എന്നാ നഗ്ന സത്യം നമ്മളും മറക്കാതിരിക്കുക കാരണം പണി കിട്ടാന്‍ നമുക്കും ചാന്‍സ്‌ ഉണ്ട്..

Saturday, 14 April 2012



ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍.

ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു.

അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്‍ മുറിയിലേക്ക് കടന്നുവന്നു.

നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്‍ ചോദിച്ചു.

എല്ലാരേം പരിചയപ്പേടുകയായിരുന്നു...

സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്‍ പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്‍ത്തി. 'പാലെന്തേ?' എന്റെ ആ ചോദ്യത്തില്‍ പാലും തേനും ഒഴുകുന്നുണ്ടായിരുന്നു. ഇത്രേം സോഫ്റ്റായിട്ട് ഞാന്‍ തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു.

പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്‍ കുടിക്കുന്ന ശീലമുണ്ടോ?

അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ...

എന്നാല്‍ ഞാന്‍ പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം...

മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും 'അല്ലെങ്കില്‍ വേണ്ട' എന്ന് പറഞ്ഞു.

അതുകേട്ടപ്പോള്‍ അവള്‍ക്ക് എന്നെ പാല് കുടിപ്പിക്കാന്‍ വാശിയുള്ളപോലെ അടുക്കളയിലേക്ക് പോയി.

ദുബായില്‍ ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്‍ ഇന്നെങ്കിലും ലേശം പാല്‍ കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന്‍ കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്‍ ദുബായില്‍ മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്.

അവള്‍ പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്.

'ഇതായിക്കാ പാല്...'

ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ് എടുത്തിട്ട് ചോദിച്ചു

ഇത് അല്‍ മറായി ആണോ... അല്‍ ഐനാണോ?

ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ?

അതല്ലെടീ... ഈ പാല്‍...?

അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ...

നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്‍ മനസ്സില്‍ പറഞ്ഞു.

അല്ലിക്കാ... മറായി ആരാ?

മറായിയോ... ആ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്.

ഇക്ക കണ്ടിട്ടുണ്ടോ?

പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും...

അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?'

അല്ലാഹ്... ഞാന്‍ മറന്നുപോയതാണെന്ന് പറഞ്ഞ് അവള്‍ പെട്ടിക്കടുത്തേക്ക് നടന്നു.

'ഇനിയിപ്പോ മതി പെണ്‍കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്‍ പെട്ടിയുടെ മേല്‍ ചിലവഴിച്ചാലോ... അതാ പേടി.

'ഇക്ക സുബഹിക്ക് എണീയ്ക്കോ?'

സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്‍ വിസിറ്റ് വിസയില്‍ പണിയില്ലാതിരുന്നപ്പോള്‍ എണീറ്റിരുന്നു. പണി കിട്ടിയപ്പോള്‍ പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്‍ പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിയുംബോള്‍ മനസ്സിലായിക്കൊള്ളും.

'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.'

'ഉപ്പയും ഉമ്മയും എണിക്കോ?'

'പിന്നേ... അവരെന്നും എണീയ്ക്കും...'

'അല്ല, ആരും എണീയ്ക്കുന്നില്ലേല്‍ ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...'

ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്‍ കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക് കട്ടക്ക് നില്‍ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക് കണ്ടിട്ട് എന്നെ നിര്‍ത്താനുള്ള വര വരക്ക്യാനുള്ള ചോക്ക് അവള്‍ എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ് ആവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

'നിനക്കറിയോ ഞാന്‍ ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്‍പ്പം ഗൗരവത്തോടുകൂടെതന്നെ ഞാന്‍ പറഞ്ഞു.

അത് കേട്ടപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്.'

കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്‍? എന്റെ കാറ്റൊഴിഞ്ഞുപോയതാ... അങ്ങനെ ആ ശ്രമവും പരാജയപെട്ടു.

ചമ്മല്‍ മുഖത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു...' ഞാന്‍ അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന്‍ ഒരു മൂര്‍ഖന്‍ പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്'

'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന വടികൊണ്ട് വല്ല്യ മൂര്‍ഖനെ കൊന്നിട്ടുണ്ട്'

ഇവളെന്നെ ഫോമാവാന്‍ വിടുന്ന ലക്ഷണമില്ല, ഈ വല്ല്യുമ്മമാരൊക്കെ വടിയും കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ?

ഏതായാലും ഇനി ചമ്മാന്‍ ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്‍ ഗൗരവത്തില്‍ വീണ്ടും ചോദിച്ചു... 'എന്നാല്‍ നമുക്ക് കിടക്കാം?'

'ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം'

ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല.

അപ്പോഴേക്കും അവള്‍ കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു.

'ഇക്കാ... ഉറങ്ങുംബോള്‍ എന്നെ തൊടരുതേ... തൊട്ടാല്‍ ഞാന്‍ ചവിട്ടും... അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന്‍ വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്'

ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്. അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്‍ ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്‍ തട്ടിയാല്‍... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ....

റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്‍ പോയി സുഖമായി കിടന്നുറങ്ങി...

നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്‍ പുതച്ചിരുന്ന പുതപ്പ് എന്നെ പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്‍ അറിഞ്ഞില്ലല്ലോ... ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്‍ വിചാരിച്ചപോലെയല്ല... അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല. ഈ സമയത്തിനുള്ളില്‍ അതും അടുക്കി വച്ചോ... കൊള്ളാം...

കുഞ്ഞു ടേബിളിന്റെ മുകളില്‍ ചായയും റെഡി... പോയിനോക്കിയപ്പോള്‍ കപ്പ് മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്‍ വച്ചിട്ടുള്ള കടലാസ് ഞാന്‍ ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്‍ തുറന്ന് വായിച്ചു...

******

ഇക്കയെന്നോട് ക്ഷമിക്കണം...

ഞാന്‍ പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്‍ എന്നെ രാത്രി വിളിച്ചു... ഞങ്ങള്‍ 5 വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല്‍ പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന് പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്‍ കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന സ്വര്‍ണ്ണവും ഇക്കാ തന്ന 10 പവന്‍ മഹറുമായി ഞാന്‍ പോവുകയാണ്. ഇക്ക വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്‍ അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഇക്കായെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്‍ എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ ഞാന്‍ ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ?

എന്ന് സ്വന്തം ....

കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ 'ഉമ്മാ'യെന്ന് ഞാന്‍ ഉറക്കെ വിളിച്ചു. ഉമ്മ ഓടിവന്നു... കത്ത് ഉമ്മക്ക് വായിക്കാന്‍ കൊടുത്തിട്ട് ഞാന്‍ പുലമ്പാന്‍ തുടങ്ങി

' എന്തായിരുന്നു നിങ്ങള്‍ക്കെല്ലാം... 10 പവന്‍ മഹറ് കൊടുത്തില്ലേല്‍ മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്‍ പട്ടിണികിടന്നുണ്ടാക്കിയ കാശാ ഉമ്മാ... പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം കഴിക്കേണ്ടെന്ന്... ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക് കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, ഈ കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട് കുടുംബക്കാരെല്ലാവരും കൂടി... ഞാന്‍ തുടര്‍ന്നു) എന്തായിരുന്നു എല്ലാര്‍ക്കും... ബിരിയാണി മാത്രം കൊടുത്താല്‍ മോശാണത്രേ... കൊഴി പൊരിച്ചത്, ബീഫൊലത്തിയത്, ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ എല്ലാര്‍ക്കും...'


എന്റെ ശബ്ദം അടങ്ങിയപ്പോള്‍ അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും കൂടെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി... ഒന്നും മനസ്സിലാവാതെ ഞാന്‍ അന്തം വിട്ട് നില്‍ക്കുംബോള്‍ കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില്‍ ചായയുമായി വന്നു.. അതേ... ഇതവള്‍ തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്‍...

ഉടനെ പെങ്ങളുടെ കമന്റ് വന്നു...

'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന്‍ അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ പെണ്ണിനാ... തകര്‍ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള്‍ അവളെ തോളോട് ചേര്‍ത്ത് പിടിച്ചു.

ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലാം ഒരുമിച്ച് വന്നു.

'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു... സോറി..' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച് പറഞ്ഞപ്പോള്‍ ഇതൊരു വെല്‍ പ്ലാന്‍ഡും വെല്‍ റിഹേര്‍സ്ഡുമായ പറ്റിക്കല്‍ പരിപാടിയായിരുന്നെന്ന് എനിക്ക് മനസ്സിലായി.

'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ... പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്‍ഡര്‍.

എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി... കതക് അവര്‍ തന്നെയടച്ചു.

ഇപ്പോള്‍ മുറിയില്‍ ഞാനും അവളും മാത്രം... ഇന്നലെ ഞാന്‍ കാണാന്‍ കൊതിച്ച നാണം ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം... അവള്‍ എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്‍ത്തി അവള്‍ പറഞ്ഞൂ...

'ചായ'........

ഞാന്‍ മെല്ലെ അവളുടെ കാതില്‍ പറഞ്ഞു...'പല്ലുതേച്ചിട്ടില്ല'

രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു...

Friday, 6 April 2012



മനുഷ്യരായാല്‍ ഇങ്ങനെ വേണം...

നോക്കിനില്‍ക്കാന്‍ നേരമില്ലായിരുന്നു. പ്രസവവേദനയില്‍ പുളയുന്ന യുവതിയെ ഡ്രൈവര്‍ മനോജ്കുമാര്‍ ഇരുകൈകളിലും കോരിയെടുത്തു. കണ്ടക്ടര്‍ ഷംസുദ്ദീന്‍ കാഷ്വല്‍റ്റിയിലേക്ക് ഓടി. അവിടെ ചെന്നപ്പോള്‍ ആരുമില്ല. നേരംകളയാതെ പുറത്തിറങ്ങി ഒാട്ടോ തേടിപ്പിടിച്ച് മറ്റൊരു ആശുപത്രിയിലേക്ക്.
അവിടെയെത്തി ലേബര്‍ റൂമിലേക്കു കയറ്റി സെക്കന്റുകള്‍ക്കകം യുവതി ആണ്‍കുഞ്ഞിനു ജന്‍മം നല്‍കി. മലപ്പുറത്തുനിന്ന് വ്യാഴം വൈകിട്ട് പുറപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ പ്രസവവേദന തുടങ്ങിയ യാത്രക്കാരിക്കാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടല്‍ തുണയായത്. രാത്രി ഒന്നേകാലോടെ ബസ് ചെങ്ങന്നൂര്‍ വിട്ടപ്പോഴാണ് യുവതിക്ക് സുഖമില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
പെരുമ്പാവൂരില്‍ കശുവണ്ടി സംസ്കരണ കേന്ദ്രത്തില്‍ ജോലിചെയ്യുന്ന കൊട്ടാരക്കര ആയൂര്‍ സ്വദേശിനിയായ യുവതി വീട്ടിലേക്കു മടങ്ങുകയായിരുന്നു. പ്രായമായ ബന്ധുമാത്രമാണ് കൂടെയുണ്ടായിരുന്നത്. പ്രസവവേദനയാണെന്നു മനസ്സിലായതോടെ വഴിയിലെവിടെയും നിര്‍ത്താതെ ഡ്രൈവര്‍ ബസ് വിട്ടു. പന്തളത്തിനടുത്ത് ആദ്യം കണ്ട ആശുപത്രിക്കു മുന്നില്‍ നിര്‍ത്തി ഡ്രൈവര്‍ യുവതിയെ താങ്ങിയെടുത്ത് കണ്ടക്ടറുടെയും യാത്രക്കാരുടെയും സഹായത്തോടെ അകത്തേക്ക് എത്തിച്ചെങ്കിലും അവിടെ ആളില്ലായിരുന്നു.
ഉടന്‍ ഒാട്ടോ പിടിച്ച് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. ബസില്‍ തൊട്ടുപിറകെ എത്തിയ ഡ്രൈവറും കണ്ടക്ടറും ഡോക്ടറോട് കാര്യങ്ങള്‍ വിശദീകരിച്ചു. പ്രസവം കഴിഞ്ഞ് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ഉറപ്പുവരുത്തി, സഹോദരിയെ ഫോണില്‍ വിവരമറിയിച്ച ശേഷമാണ് സൂപ്പര്‍ ഫാസ്റ്റ് വീണ്ടും തിരുവനന്തപുരത്തേക്കു കുതിച്ചത്. ഡ്രൈവര്‍ കെ.എം. മനോജ്കുമാര്‍ കോഴിക്കോട് സ്വദേശിയും കണ്ടക്ടര്‍ എം. ഷറഫുദ്ദീന്‍ വള്ളുവമ്പ്രം സ്വദേശിയുമാണ്.