Wednesday, 1 August 2012

IS ONE EXTRA BED ROOM COSTS A LIFE?????




Written by An Indian Software Engineer
A Bitter Reality

As the dream of most parents I had acquired a degree in
Software Engineering and joined a company based in USA, the

land of braves and opportunity. When I arrived in the USA, it
was as if a dream had come true.


Here at last I was in the place where I want to be. I decided I
would be staying in this country for about Five years in which
time I would have earned enough money to settle down in India.

My father was a government employee and after his retirement,
the only asset he could acquire was a decent one bedroom flat.


I wanted to do some thing more than him. I started feeling
homesick and lonely as the time passed. I used to call home and
speak to my parents every week using cheap international phone
cards. Two years passed, two years of Burgers at McDonald's and
pizzas and discos and 2 years watching the foreign exchange
rate getting happy whenever the Rupee value went down.

Finally I decided to get married. Told my parents that I have
only 10 days of holidays and everything must be done within
these 10 days. I got my ticket booked in the cheapest flight.
Was jubilant and was actually enjoying hopping for gifts for
all my friends back home. If I miss anyone then there will be
talks. After reaching home I spent home one week going through
all the photographs of girls and as the time was getting
shorter I was forced to select one candidate.


In-laws told me, to my surprise, that I would have to get
married in 2-3 days, as I will not get anymore holidays. After
the marriage, it was time to return to USA, after giving some
money to my parents and telling the neighbors to look after
them, we returned to USA.


My wife enjoyed this country for about two months and then she
started feeling lonely. The frequency of calling India
increased to twice in a week sometimes 3 times a week. Our
savings started diminishing.

After two more years we started to
have kids. Two lovely kids, a boy and a girl, were gifted to us
by the almighty. Every time I spoke to my parents, they asked
me to come to India so that they can see their grand-children.


Every year I decide to go to India… But part work part
monetary conditions prevented it. Years went by and visiting
India was a distant dream. Then suddenly one day I got a
message that my parents were seriously sick. I tried but I
couldn't get any holidays and thus could not go to India ... The
next message I got was my parents had passed away and as there
was no one to do the last rights the society members had done
whatever they could. I was depressed. My parents had passed
away without seeing their grand children.


After couple more years passed away, much to my children's
dislike and my wife's joy we returned to India to settle down.
I started to look for a suitable property, but to my dismay my
savings were short and the property prices had gone up during
all these years. I had to return to the USA...


My wife refused to come back with me and my children refused to
stay in India... My 2 children and I returned to USA after
promising my wife I would be back for good after two years.

Time passed by, my daughter decided to get married to an
American and my son was happy living in USA... I decided that
had enough and wound-up every thing and returned to India... I
had just enough money to buy a decent 02 bedroom flat in a
well-developed locality.


Now I am 60 years old and the only time I go out of the flat is
for the routine visit to the nearby temple. My faithful wife
has also left me and gone to the holy abode.

Sometimes

I wondered was it worth all this?

My father, even after staying in India,

Had a house to his name and I too have
the same nothing more.

I lost my parents and children for just ONE EXTRA BEDROOM.

Looking out from the window I see a lot of children dancing.
This damned cable TV has spoiled our new generation and these
children are losing their values and culture because of it. I
get occasional cards from my children asking I am alright. Well
at least they remember me.


Now perhaps after I die it will be the neighbors again who will
be performing my last rights, God Bless them.

But the question
still
remains 'was all this worth it?'

I am still searching for an answer.................!!!

START THINKING

IS IT JUST FOR ONE EXTRA BEDROOM???

Friday, 1 June 2012


dont be a HERO.... Be human....


HELPING ROAD ACCIDENT VICTIMS
Supreme Court Judgment: In the case of Pt. Parmanand Katara vs Union of India in Criminal Writ Petition No.270 of 1988, D/-28.8.1989 (AIR 1989 Supreme Court 2039) the Hon’ble Supreme Court of India has observed:“Every injured citizen brought for medical treatment should instantaneously be given medical aid to preserve life and thereafter the procedural criminal law should be allowed to operate in order to avoid negligent death. There is no legal impediment for a medical professional when he is called upon or requested to attend to an injured person needing his medical assistance immediately. The effort to save the person should be the top priority not only of the medical professional but even of the police or any other citizen who happens to be connected with that matter or who happens to notice such an incident or a situation”.
“There are no provisions in the Indian Penal Code, Criminal Procedure Code, Motor Vehicles Act, which prevents doctors from promptly attending to serious injured persons and accident cases before arrival of the police and their taking into cognizance of such cases, preparation of FIR and other formalities by Police.”
(Para-6)
“There can be no second opinion that preservation of human life is of paramount importance. This is so on account of the fact that once life is lost, the status quo ante cannot be restored, as resurrection is beyond the capacity of man.”
(Para-7)
Can a doctor/hospital refuse medical care to emergency cases?
“Every doctor whether at a Government hospital or otherwise has the professional obligation to extend his services with due expertise for protecting life. No law or State action can intervene to avoid/delay the discharge of the paramount obligation cast upon members of the medical profession. The obligation being total, absolute and paramount, laws of procedure whether in status or otherwise which would interfere with the discharge of this obligation cannot be sustained and must, therefore, give way”
(Para-8)
Should the doctors/hospitals wait for the police to arrive or any legal formalities before attending to a road accident victim?
No. “The treatment of the patient should not wait for the arrival of the police or completion of legal formalities. All hospitals and doctors are required to provide immediate medical aid to all the cases, whether medico–legal or not”
(Para-3)
Is the duty of the driver of the vehicle involved in an accident & the doctor attending the victim mandated by any law? Yes.Following the Supreme Court order in 1989, the Motor Vehicles Act was amended in 1994, to make it mandatory on both the driver/owner of the vehicle to take the accident victim to the nearest doctor, and the doctor to treat the victim without waiting for any formalities. The provisions of Section 134, Motor Vehicles Act 1988 read as follows-
Duty of driver in case of accident and injury to a person - When any person is injured or any property of a third party is damaged, as a result of an accident in which a motor vehicle is involved the driver of the vehicle or other person in charge of the vehicles –

  1. Unless it is not practicable to do so on account of mob fury or any other reason beyond his control, take all reasonable steps to secure medical attention for the injured person ( by conveying him to the nearest medical practitioner or hospital, and it is shall be the duty of every registered medical practitioner or the doctor on the duty in the hospital immediately to attend the injured person and render medical aid or treatment without waiting for any procedural formalities), unless the injured person or his guardian, in case he is a minor, desires otherwise;
  2. Give on demand by a police officer any information required by him, or , if no police officer is present, report the circumstance of the occurrence, including the circumstances, if any, for not taking reasonable steps to secure medical attention as required under clause (a) at the nearest police station as soon as possible, and in any case within twenty-four hours of the occurrence;
  3. Give the following information in writing to the insurer, who has issued the certificates of insurance, about the occurrence of the accident, namely :-
    1. Insurance policy number and period of its validity;
    2. Date, time and place of accident;
    3. Particulars of the persons injured or killed in the accident;
    4. Name of the driver and the particulars of his driving licence.

Is failure to comply with this action punishable? 
Yes under Section 187 of MV Act, 1988 whoever fails to comply with the provisions of the clauses of Section 134, shall be punishable with imprisonment for a term which may extent to 3 months, or with fine which may extend to Rs.500, or with both. If it is the second time for the person concerned, then the penalty is harsher. The imprisonment may extend to 6 months, or with fine, which may extend to Rs.1000 or with both.

Monday, 28 May 2012

പെണ്ണുകാണല്‍ ....



കുട്ടി ചായയുമായി വന്നു, . മനു സൂക്ഷിച്ചുനോക്കി. ഇല്ല, ഇതുവരെ കണ്ട 3GP ക്ളിപ്പുകളിലൊന്നും ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല. മഹാഭാഗ്യം....!

"ഇതാണ്, ഇത് തന്നെയാണ് നിന്‍റെ പേര് അറ്റത്ത്‌ ചേര്‍ക്കാന്‍ പോണ ആ പെണ്‍കുട്ടി" മനസ്സ് അന്നൌന്‍സ് ചെയ്തു.
അപ്പുറത്തിരുന്നിരുന്ന ഏട്ടന്‍ തോണ്ടിയിട്ട് ചെവിയില്‍പറഞ്ഞു

"ഈ വായ പൊളിക്കലിലാണ് ഒരുപാട് പുരുഷജീവിതങ്ങള്‍ കല്ലത്തായത്. എന്‍റെതടക്കം! കണ്ട്രോള്‍ "
അപ്പോഴാണ് താനറിയാതെ തന്‍റെ വായ തുറന്നിരുന്നത് മനു ശ്രദ്ധിച്ചത്, അടച്ചു. ആ സൌന്ദര്യം മനുവിനെ അടാടെ ആകര്‍ഷിച്ചിരുന്നു.

പിന്നെയാണ് അറേഞ്ച്ട് മാര്യേജ് പെണ്ണുകാണലിലെ ആ പോപ്പുലര്‍ ഡയലോഗ്,

"പേരെന്താ"?

"സുജിത."

പക്ഷെ ഇവിടെ ചോദിച്ചത് ഏട്ടനും മറുപടി പറഞ്ഞത് അച്ഛനുമായി പോയി. മനു രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

കാലമെത്ര പുരോഗമിച്ചിട്ടും പെണ്ണുകാണലിന്റെ സ്ക്രിപ്റ്റിനും, സൊ കാള്‍ഡ് ഡയലോഗുകള്‍ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

"ഇനി അവര്‍ക്കെന്തെങ്കിലും സംസാരിക്കാനുണ്ടാവും, നമുക്കൊന്ന് മാറികൊടുക്കാം"

പെണ്ണ്കാണലിലെ പവര്‍പ്ലേയാണ്, ജയവും തോല്‍വിയും തീരുമാനിക്കുന്ന മിനുട്ടുകള്‍ !

മനുവിനെ സുജിതയുടെ അടുത്ത് ഒറ്റയ്ക്കാക്കി എല്ലാരും പോയി.
"ഓപ്പണായി ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് , ഇപ്പഴത്ത കാലമാണ് ........ആരോടെങ്കിലും വല്ല പ്രേമമോ മറ്റോ ഉണ്ടോ, ഉണ്ടെങ്കില്‍ പറഞ്ഞോളൂ നോ പ്രോബ്ലം......" മനു ചോദിച്ചു (Precaution No.1)

"ഒരു പാട് പേര് ഇങ്ങോട്ട് ഇഷ്ടാണ് എന്ന് പറഞ്ഞിട്ടുണ്ട് .......പക്ഷെ എനിക്ക് ..........ഇതുവരെയാരോടും ...........അങ്ങനെയൊന്നും............തോന്നിയിട്ടില്ല"

WOW! ഏതൊരു ബാച്ചിലറും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു ഹോട്ട് ഫേവറിറ്റ് റിപ്ലെ!! മനു ധൃതംഗപുളകിതനായി.
"ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ ?"
"മം ....എന്തിനാ ?"
"അനിയത്തി സേലത്ത് ചെറിയമ്മയുട വീട്ടില്‍ നിന്നാ പഠിക്കുന്നത്, അവള്‍ക്ക് അയച്ചുകൊടുത്ത്‌ അഭിപ്രായം ചോദിക്കാനാ
ആഹാ അഭിപ്രായം ചോദിയ്ക്കാന്‍ പറ്റിയ മൊതല്, കാണേണ്ട താമസം കുറ്റം പറഞ്ഞു തുടങ്ങിക്കോളും. ആ ഉടല് മുഴുവന്‍ അസൂയമാത്രേ ഉള്ളൂ. ക്ലാസ്സില്‍ തന്നെക്കാള്‍ ഗ്ലാമറുള്ള പെണ്‍പിള്ളേര്‍ ഉണ്ടാവാതിരിക്കാന്‍ തമിഴ്നാട്ടില്‍ പോയി പഠിക്കണ ടീമാ (ആത്മഗതം)

"ഉം ...എടുത്തോളൂ."

ആ മുഖം Galaxy s2 ഒപ്പിയെടുക്കുമ്പോള്‍ മനു എന്താണ് ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് എന്ന് ആരും അറിഞ്ഞില്ല.

എല്ലാം കഴിഞ്ഞ്‌, പെണ്ണുകാണല്‍ ടീം ഇറങ്ങാറായി.
"ഞങ്ങള്‍ വിവരമറിയിപ്പിക്കാം."

ഒരുമാതിരിപെട്ട പെണ്ണുകാണല്‍ ഷോര്‍ട്ട് ഫിലിമൊക്കെ ആവസാനിക്കുന്നത് ഈ ഡയലോഗിലാണ് .

സുജിത ശശിധരനിലെ, ശശിധരന്‍ എന്ന ശശി പറഞ്ഞു,
"കത്തൊന്നും അയച്ച് അറിയിപ്പിക്കരുതേ, കല്യാണം വൈകിപോകും" പൊട്ടിച്ചിരി ......ഏകാംഗ പൊട്ടിച്ചിരി
വീണ്ടും ഒലക്കേമിലെ തമാശ! മനു ഏട്ടനെ നോക്കി, ഏട്ടന്‍ അടിക്കാത്ത ഫോണെടുത്ത് ചെവിയില്‍ വെച്ച് ഫ്രേമില്‍ നിന്നും സ്കൂട്ടാവുന്നു .

കുട്ട്യേടച്ഛന്‍ കഷണ്ടി, മാരക വിറ്റായിരിക്കുമെന്ന്‍ ബ്രോക്കര്‍ ഒരു സൂചന തന്നിരുന്നു, പക്ഷെ ഇമ്മാതിരി അമാനുഷിക വിറ്റടിക്കുന്ന ഉരുപ്പടിയായിരിക്കുമെന്ന്‍ കരുതിയില്ല. "വൈഫ് ഹൌസിലെ മാരീഡ് ലൈഫ് ഇരമ്പും !!"
ഡ്രൈവര്‍, അച്ഛന്‍, അമ്മ, മനു, ഏട്ടന്‍ . വണ്ടി നിറഞ്ഞു. വണ്ടി സ്റ്റാര്‍ട്ടായി.

"മനൂ, ഞങ്ങള്‍ക്കൊക്കെ ഇഷ്ടായി. നിന്റെ അഭിപ്രായം പറഞ്ഞില്ല ...."
"അമ്മാ, വീട്ടിലെത്തിയിട്ടു പറയാ അമ്മാ"
അമ്മയുടെ യോര്‍ക്കര്‍, ! "വീട്ടിലാരോടാടാ നിനക്ക് ചോദിക്കാനുള്ളത് ? "
അച്ഛന്റെ ബൌണ്‍സര്‍ , !! "ശരിയാ, വീട്ടിലുള്ള എല്ലാരും ഇവിടെയില്ലേ ? "
പക്ഷെ വിക്കറ്റെടുത്തത് ഏട്ടനായിരുന്നു, !!! "വീട്ടിലുള്ള ഒരാളുമാത്രം ഇവിടെയില്ല........വേലക്കാരി രമണി !"
നിശബ്ദത ..........
.
.
.
.

"നീ നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല, പക്ഷെ നിന്റെയൊരു യെസ്, ഒരു ചരിത്രമാവും. വരാനിരിക്കുന്ന പേര്‍ക്ക് യെസ് എന്ന്‍ പറയാന്‍ ധൈര്യം നല്‍ക്കുന്ന ചരിത്രം"

അച്ഛന് 'ട്രാഫിക്കി'ലെ ഡയലോഗടിക്കാന്‍ കണ്ട സമയം. മനു കൌണ്ടര്‍ അറ്റാക്ക്‌ തുടങ്ങി.

"നിങ്ങള്‍ക്കെന്താ ഇത്ര ധൃതി? നിങ്ങള് മൂന്നാളും ഇന്റര്‍നെറ്റും, മൊബൈലും കേരളത്തില്‍ വരുന്നതിനും മുന്നേ കല്യാണം കഴിച്ചോരാണ്. കാലം മാറി, പെണ്‍കുട്ട്യോള് അതിനേക്കാട്ടും മാറി. ഇക്കാലത്ത് പെണ്ണ്കെട്ടാന്‍ പോകുമ്പോ പലതും നോക്കണം, ഈ തലമുറയ്ക്കേ അതിന്റെ വിഷമം അറിയൂ"
അതേറ്റു, വീണ്ടും നിശബ്ദത.

ഡ്രൈവര്‍ സുഗുണേട്ടന്‍ ആക്സിലേറ്ററില്‍ ദേഷ്യം തീര്‍ക്കുന്നത് മനു ശ്രദ്ധിച്ചു. ഹോ ഹോ, അപ്പൊ ഏട്ടന്റെ ആ രമണി വിറ്റ് അവിടെയാണ് കൊണ്ടത് ! ഇങ്ങനെയൊരു കുടുംബാ സൂത്രണം എന്റെ വീട്ടില്‍ നടക്കുന്നത് ഇപ്പോഴാണ്‌ അറിയുന്നത് . അങ്ങനെ വരട്ടെ , സുഗുണേട്ടനെ അച്ഛന്‍ ചീത്ത പറയുന്ന ദിവസം തന്നെ, സാമ്പാറില്‍ ഉപ്പുകൂടുന്ന ആ പ്രതിഭാസത്തിന്റെ പൊരുള്‍ ഇതായിരുന്നല്ലേ ? ഇതൊന്ന്‍ കഴിയട്ടെ ശരിയാക്കിതരാം (ആത്മഗതം).

വീടെത്തി, മനു മുറിയില്‍കേറി വാതിലടച്ചു. ട്വിട്ടെരില്‍ സ്റ്റാറ്റസ് ഇട്ടു, 'പെണ്ണ് കണ്ടു '. എന്നിട്ട ഗൂഗിള്‍ ഇമേജ് സെര്‍ച്ച്‌ എടുത്തു, നേരത്തെ എടുത്ത സുജിത ശശിധരന്റെ ഫോട്ടോ അവിടേക്ക് അപ്ലോഡ് ചെയ്തു.

ഹോ ! മനുവിന് പാതി ആശ്വാസമായി. സിമിലര്‍ ഇമേജസ് ഒന്നും ഗൂഗിളിനു തപ്പിയിട്ടു കിട്ടിയില്ലത്രേ !! അപ്പൊ അവളുടെ ഫോട്ടോകള്‍ ഒന്നും വെബ്‌ സൈറ്റുകളില്‍ ഇല്ലെന്നുറപ്പിക്കാം.

"ഇനി വല്ല വീഡിയോസ്??" ഇതുപോലെ, നെറ്റിലുള്ള സിമിലര്‍ വീഡിയോസ് സെര്‍ച്ച്‌ ചെയ്യാന്‍ വകുപ്പില്ല.

"ടെക്നോളജി ഇനിയും ഒരുപാട് പുരോഗമിക്കേണ്ടിയിരിക്കുന്നു." ഉണ്ടാവില്ല എന്ന വിശ്വാസത്തില്‍ മനു മുന്നോട്ടുനീങ്ങി .

ഇനിയാണ് അടുത്ത കടമ്പ, ഫേസ്ബുക്ക്‌ .......സക്കര്‍ ബര്‍ഗിനെ ധ്യാനിച്ച് തുറന്നു.

പേരടിച്ചു, സുജിത ശശിധരന്‍ ........ സെര്‍ച്ച്‌ റിസള്‍ട്ട് വന്നു.
"ങേ! അതിലും ഗ്ലാമറുള്ള കുറെ സജിത ശശിധരന്മാര്‍!!!!", മനസ്സില്‍ കോഴി കൂവി.

"പിന്നെ നോക്കാം ഇപ്പൊ ഇതാണ് വലുത് "
അവളുടെ പ്രൊഫൈല്‍ ! 328 ഫ്രണ്ട്സ്. ഫോട്ടോകള്‍ ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്! ആശ്വാസം. വകതിരിവുള്ള കുട്ടിയാണ്.

ഒരു മ്യൂച്ചല്‍ ഫ്രണ്ട്! വിശാഖ് !! പടച്ചോനേ പെട്ട്, എന്റെ 679 ഫ്രണ്ട്സില്‍ ഈ കുരുപ്പിനെ മാത്രേ കണ്ടുള്ളൂ ഇവള്‍ക്ക് മ്യൂച്ചല്‍ ഫ്രെണ്ടാക്കാന്‍ ? വേറെ ആരായിരുന്നെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. മനുവിന്റെ നെഞ്ചു പെടച്ചു തുടങ്ങി.
അവന്‍ ഫോണെടുത്ത് വിശാഖിനു ഡയല്‍ ചെയ്തു.

"അളിയാ വിശാഖേ ......ഞാനിന്നോരുത്തിയെ പെണ്ണ് കണ്ടു, ഇഷ്ടപെടുകയോക്കെ ചെയ്തു ...പക്ഷെ ഫേസ്ബുക്കില് നോക്കിയപ്പോ നീ മ്യൂച്ചല്‍ ഫ്രണ്ട്. അതുകണ്ടപ്പോ....."

"ഏതാടാ ആള്?"

"ഒരു സുജിത ശശിധരന്‍ "

"പേടിക്കണ്ടാടാ, ഞാന്‍ ഫോട്ടോ കണ്ടു റിക്വസ്റ്റ് അയച്ചതാ,അവള് ആള് മാറി ആക്സെപ്റ് ചെയ്തു. ഞാന്‍ കുറെ വളയ്ക്കാന്‍ നോക്കി. മെസേജിനു ഒരു റിപ്ല്യ്‌ പോലും തരുന്നില്ല. നീ ധൈര്യായിട്ട് കെട്ടിക്കോ, നല്ല കുട്ട്യാവും."
അവനു ഒരു ഗംബീരന്‍ ട്രീറ്റ്‌ ഓഫര്‍ ചെയ്ത് മനു ഫോണ്‍ വെച്ചു.

"ഈ പ്രൊഫൈല്‍ എനിക്കുള്ളതാണ്", മനു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. പുറത്ത് വന്ന എല്ലാവരോടും ഇച്ചിരി നാണത്തോടെ പറഞ്ഞു,
"ഉറപ്പിച്ചോളൂ, എനിക്ക് സമ്മതമാണ് "

കുഭത്തിലെ രണ്ടാമത്തെ ഞാറാഴ്ച. കല്യാണമൊക്കെ രാവിലെയേ കഴിഞ്ഞ്‌ .

ഇപ്പൊ രാത്രി, അല്ല ആദ്യരാത്രി.
സുജിത മനു, സിനിമാ സ്റ്റൈലില്‍ കസവുമുണ്ടും, മുല്ലപ്പൂവുമണിഞ്ഞ്, കയ്യില്‍ പാല്‍ഗ്ലാസുമായി മുറിയിലേക്ക് കടന്ന്‍ വാതിലടച്ചു.

അവിടെ ജനലും തുറന്നിട്ട് നക്ഷത്രമെണ്ണുന്ന വരന്‍, കയ്യില്‍ കിങ്ങ്സ് പുകഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.....

മനു വധുവിനെ നോക്കി ഒന്ന് ചിരിച്ചു.

അവള്‍ മനസ്സിലായില്ലെന്ന ഭാവത്തില്‍ മുഖത്തേക്ക് നോക്കി.

"അല്ല, പണ്ടൊക്കെ ഈ ആദ്യരാത്രികളിലെ സ്ഥിരം കാഴ്ചയാണ്, സിഗരെറ്റ് വലിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെ കണ്ടിട്ട് മുറിയിലേക്ക് വരുന്ന ഭാര്യയുടെ കയ്യിലിരിക്കുന്ന പാല്‍ഗ്ലാസ്‌ നിലത്ത് വീണുപൊട്ടുന്ന രംഗം,അതോര്‍ത്തു ചിരിച്ചതാ. സില്ലി ഗേള്‍സ്‌ !"

മനു പാല്‍ ഗ്ലാസ് വാങ്ങി .

സുജിത മനു കൈനീട്ടി, ആദ്യരാത്രിയിലെ അവളുടെ ആദ്യത്തെ വാക്കുകള്‍,

"മനൂ , ഒരു പഫ്ഫ്‌ താ, ഞാന്‍ കിങ്ങ്സ് ഇത് വരെ വലിച്ചു നോക്കിയിട്ടില്ല"

ചിലിം .........

പാല്ഗ്ലാസ് നിലത്തു വീണു. കുപ്പിച്ചില്ലുകള്‍ സ്ലോ മോഷനില്‍ ചിതറി.

ആ ശബ്ദം കേട്ട്, വാതിലിനു പുറത്തു നിന്ന്‍ ചിരിയൊച്ചകള്‍ ഉണ്ടായി, ഒപ്പം അടക്കിപിടിച്ച പറച്ചിലുകളും .
"അവനു പണ്ടേ ഭയങ്കര ആക്രാന്താ " 

Wednesday, 16 May 2012

Seasons Change....Do We.....

 
Perhaps the seasons change……summers…springs…autumns…winters….. But they comes back, in queue, with the rotten memories, faded and ugly, sometimes with more colors. But they will come with the same liveliness.

But we….we are unlike seasons, changes will happen in our life. The seasons in life will go away as like ‘death’. No one wants it but ultimately it should have to happen. I love to be ahead of these changes, but could not. My mind never let me to roll back. 

I want to smile like I used to be when I was a kid. But do not know why I cannot do this in this rat race. Even if I try, it will become a monkey play. When I was a child, I could smile with a unique face because at that time my brain was not that much developed. At that time, I could add all good to my heart and neglect all bad along my ways. I cannot argue against my parents as I thought they were the best. Everyone I came across were the finest.
But now, I am ashamed of myself to wear the mask of life. Even if I am willing, I cannot. I am trying to hide myself from me. I am becoming some other man inside me to conceal my soul.

As the myths say, there is hell and heaven. We can find them within us. When I was a child, I felt the pleasure of heaven. I couldn’t control my thoughts and the same were reflected in my face. I could cry from the deepest part of my heart. But now, I cannot shed tears in front of my society. I am ashamed to be empathetic to my fellow beings. Even I cannot pray to god without wearing the mask which covers my ugly mind.

I want to escape from my false life. Want to laugh how I used to be. Want to find the good from each and everything. Want to shed my tensions. Want to enjoy the rain without the consciousness of being ill. But I cannot, even if I am writing this, my mind is already started to think on its own about making funds for a new iphone. It is running faster as it can, more faster than light. But it will never come back to the stage as when I came out from my mother’s womb. I am helpless to change me to my old life.

Seasons change……Comes again……Never I…..My mind…Till my last breath…..!!!!!

Thursday, 26 April 2012





facebook                      (or) 








ഫേക്ക് അക്കൗണ്ട്‌ തുടങ്ങുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ (വെറുതെ എന്തിനാ.....)
ആദ്യം ഗൂഗലില്‍ നല്ല വശ്യതയാര്‍ന്ന ഒരു യൂസര്‍ നെയിം ഉണ്ടാക്കുക .....
നല്ല പേരും കണ്ടു പിടിച്ച് അക്കൗണ്ട്‌ തുടങ്ങിയ ശേഷം ,നാല് പേര് കണ്ടാല്‍ വായില്‍ വെള്ളമൂറുന്നു ഫോട്ടോ പ്രൊഫൈല്‍ പിച്ചര്‍ആയി അപ്ലോഡ് ചെയ്യുക ......
പടം കണ്ട് റിക്വസ്റ്റ് വരും വരും ..അതാണ്‌ ചരിത്രം ....
ഇനി , നിങ്ങള്‍ പണി കൊടുക്കാന്‍ ഉദ്ദേശിക്കുന്നവന്റെ കൂട്ടുകാരന് ആദ്യം റിക്വസ്റ്റ് കൊടുക്കുക
പിന്നീട് നമ്മുടെ ഇരയെ ആഡ് ചെയ്യുക ..
ഇര നമ്മളോട് എന്നെ എങ്ങനെ ഫ്രണ്ട്‌ ആയി കിട്ടി എന്ന് ചോദിക്കുകയാണെങ്കില്‍
"" സജഷന്‍ വന്നതാനെടോ അപ്പോള്‍ ആട് ചെയ്തു . തനിക്ക്‌ ബുദ്ധിമുട്ട് ആണെങ്കില്‍ ഞാന്‍ അണ്‍ഫ്രണ്ട്‌ ആയേക്കാം ". എന്ന് പറയുക ..
അപ്പോള്‍ അവന്‍ പറയും ...ഛീ ഞാന്‍ വെറുതെ ചോതിച്ചതാ ,,,ആണ്‍ഫ്രണ്ട്‌ ആകണ്ടാ കിടന്നോട്ടെ കുഴപ്പമില്ല ...ഹും ..താന്‍ പറയു ....എന്ന്
ചെക്കന്‍ ആദ്യമേ ഒലിപ്പീരാനെങ്കില്‍ പണിയുടെ ആയാസം നമുക്ക്‌ കുറഞ്ഞു ...
പിന്നീട്
ഉം ...ആ... ഇല്ല ...ഉം ...... ഇവയില്‍ ഏതെങ്കിലുമൊക്കെ ഉപയോഗിച്ച് സമയം കളയുക
ഇര ഓണ്‍ലൈന്‍ ഉള്ളപ്പോള്‍ മാത്രം നിങ്ങള്‍ ഓണ്‍ലൈന്‍ വരിക
അല്‍പ നേരം മിണ്ടാതെ മൈന്‍ഡ് ചെയ്യാതെ ചാറ്റില്‍ പച്ച കത്തി കിടക്കുക ...
ഇര മൈന്‍ഡ് ചെയ്യുന്നില്ലങ്കില്‍ ഒരു ഹായ് കൊടുക്കുക ..അപ്പോള്‍ റിപ്ലെ ഓട്ടോമാറ്റിക് ആയി വന്നുകൊള്ളും
പഠിത്തത്തെ കുറിച്ച് ചോദിക്കുംപ്പോള്‍ , തമിഴ്നാട്ടിലുള്ള ഏതെങ്കിലും ഓണം കേറാ മൂലയിലെ എന്ജിനീയറിംഗ് കോളെജിന്റെയോ ,അല്ലെങ്കില്‍ ഗ്വാളിയാരിലെ ള്ഇതുവരെ ആരും കേള്‍ക്കാത്ത നഴ്സിംഗ് കോളെജിന്റെയോ പേര് പറയുക....!!
പേരും നാളും ഊരും പറഞ്ഞു വരുമ്പോള്‍ , ചെക്കന് അവിടെ പരിചയക്കാര്‍ ഉണ്ടന്ന് പറയുകയാണെങ്കില്‍ അപ്പോള്‍ തന്നെ വിഷയം മാറ്റിയിട്ട് ഇങ്ങനെ റിപ്ലേ കൊടുക്കുകാ
"" അയ്യോ ഞാന്‍ പോവാടാ ....ഉമ്മ/ അമ്മ വിളിക്കുന്നു ടാറ്റ നാളെക്കാണം..ടേക്ക് കെയര്‍ .. ""
ഇര ഇതെല്ലാം വിശ്വസിച്ചു അടുത്ത് കഴിഞ്ഞാല്‍ കൃത്യം മൂന്നാം ദിവസം മുതല്‍
ആവശ്യം പോലെ ..പോടോ,വാടോ ,പറയടോ ,എന്താട ,പോ ചെക്കാ , പിണക്കമാ ഞാന്‍,മിണ്ടില്ല ഞാന്‍,അയ്യൂ കൊല്ലും നിന്നെ ഞാന്‍ പോ !!,,ഹും അടി ,,....
ഈ വാക്കുകള്‍ വാരിക്കോരി ഉപയോഗിക്കുക ...
നാട്ടില്‍ വീടുള്ളവര്‍ ഇങ്ങനെയും പറയുക ...
ഉപ്പ /അച്ഛന്‍ ഗള്‍ഫിലാണ് ..ഉമ്മ/ അമ്മ അടുക്കളയില്‍ ഉണ്ട് ...അനിയത്തി പഠിക്കുന്നു ....ഞാന്‍ എന്റെ റൂമില്‍ ഒറ്റയ്ക്കാണ് ....
ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞാല്‍ പിന്നെ നന്നായി അങ്ങേയറ്റം ഒലിപ്പിക്കുക...
ഇര ഓണ്‍ലൈന്‍ ഇല്ലാത്തപ്പോള്‍ നമ്മള്‍ ഫേസ്ബുക്കില്‍ കയറി ആദ്യം ഫ്രണ്ട്‌ റിക്വസ്റ്റ് നോക്കിയിട്ട് ,അന്തം വിട്ടു കുന്തം വിഴുങ്ങിക്കൊണ്ട് അവയെ ഓരോന്നും അക്സപ്റ്റ്‌ ചെയ്യുക ...
കൂട്ടത്തില്‍ ഓരോരോ മണ്ടന്മാരുടെ പഞ്ചാര മേസജും വായിച്ചു
ആവോളം ചിരിക്കുക ....
ഇര ഓണ്‍ലൈന്‍ വരുമ്പോള്‍
എനിക്കെന്തോ തന്നോട ഒരു സ്പെഷ്യല്‍ അപ്പ്രോച് തോനുന്നു
എനിക്കറിയില്ല അതെന്തുകൊണ്ടാനെന്നു..
ഇഷ്ടമാണ് തന്നെ എനിക്ക് ....LOVE YOU daaaaa..
മുത്തെ എനിക്ക് നിന്നെ ഇപ്പോ കാണണം ....
വായില്‍ വരുന്ന ഒലിപ്പീരു വര്‍ത്താനം മുഴുവന്‍ ഒരു ഉളിപ്പും ഇല്ലാതെ പറയുക .....
തൃശൂര്‍ ,കോട്ടയം ഭാഗങ്ങളിലുള്ള പെണ്‍കൊച്ചുങ്ങളുടെ സംസാര ശൈലി അറിഞ്ഞിരുന്നാല്‍ ഇരയെ വേഗം വീഴ്ത്താം ...
ചാറ്റിംഗ് മൂക്കുമ്പോള്‍ പയ്യന്‍ മൊബൈല്‍ നമ്പര്‍ ചോദിക്കും ..
അപ്പോള്‍ പറയണം എനിക്ക് നമ്പര്‍ ഇല്ലാടാ ....അമ്മയുടെ ഫോണാണ് അതാണ്‌ ന്ഞാനും ഉപയോഗിക്കുന്നത് ..
ഇനി വേറെയും ഉണ്ട് ഐഡിയ..
കൊടുക്കാന്‍ നമ്പര്‍ ഇല്ലെങ്കില്‍ കസ്റ്റമര്‍ കെയറില്‍ നിന്ന് പാട്ട് വേണോ കുട്ടാ എന്ന് ചോദിച്ചു വിളിക്കുന്ന കമ്പ്യൂട്ടര്‍ ചേച്ചിയുടെ നമ്പര്‍ കൊടുക്കുക ....
ഈ നമ്പര്‍ തല്‍ക്കാലതെക്കാന് .വീട്ടുകാര്‍ അറിയാത്ത നമ്പരാണ് ,,,,അനിയത്തിക്ക് എന്തോ സംശയമുണ്ട് ,അച്ഛന്‍ അറിഞ്ഞാല്‍ കൊല്ലും തുടങ്ങിയ,വിശ്വസനീയമായ ലോ ഗ്രേഡ്‌ ഡയലോഗു പ്രയോഗിക്കുക ....
ഇരയെ ചാറ്റി ചാറ്റി നന്നായി വീഴ്ത്തി എന്ന് ഉറപ്പായാല്‍ തക്കം നോക്കി നമ്മുടെ ഒരു സ്പെയര്‍ സിമ്മിന്റെ നമ്പര്‍ കൊടുക്കുക ...
എന്നിട്ട്
ഡാ കുട്ടാ , ചക്കരെ ,മുത്തെ ,തേനേ ,പാലെ ,പൊന്നെ ,മോനെ ,കണ്ണാ ,
ഞാന്‍ നിനക്ക് വിളിക്കാം ...എനിക്ക് ഒന്ന് റീചാര്‍ജ് ചെയ്തു താരുവോടാ പ്ലീസ്‌ പ്ലീസ്‌ ...
പയ്യനെ വിശ്വസിപ്പിക്കാന്‍ നാല് ചക്കര ഉമ്മ കൂടി ആവശ്യാനുസരണം വിതറുക ...
അവന്‍ റീ ചാര്‍ജ് ചെയ്തു തരും ..
.ഇനി മൊത്തം നിങ്ങളുടെ കയ്യിലാണ് .
പെര്‍ഫോമന്‍സ് നല്ലതാണെങ്കില്‍ റിസല്‍ട്ടും നല്ലതാകും .
തുണി ചുറ്റിയ കോലങ്ങള്‍ക്ക് പിറകെ ഓടുന്ന ആക്രാന്തം മൂത്ത പയ്യന്മാരെ ആവോളം പറ്റിക്കുക ..
മാക്സിമം ഊറ്റി പിഴിയുക ..
ഇങ്ങനെ ചെയ്‌താല്‍, പോക്കാറ്റ്‌ മണിക്ക് വേണ്ടി വീട്ടില്‍ ഉപ്പയുടെ /അച്ഛന്റെ മുന്‍പില്‍ തലയും ചൊറിഞ്ഞു നില്‍ക്കേണ്ടി വരില്ല ....
അഞ്ചാറു പേരോട് അഭിമാനത്തോട് പറയുകയും ചെയ്യാം ...""ഞാന്‍ സ്വന്തമായി അദ്ധ്വാനിച്ചു കാശുണ്ടാക്കുന്നവനാണെന്നു .....
നമ്മള്‍ ഫേക്ക് ആണെന്ന് ഇര മനസിലാക്കിക്കഴിഞ്ഞാല്‍, കാശു പോയതില്‍ ദേഷ്യം മൂത്ത് നമ്മുടെ വാളില്‍ തെറി പോസ്റ്റ്‌ ചെയ്‌തേക്കാം ...അങ്ങനെ സംഭവിച്ചാല്‍ അവനെ തിരിച്ചു തെറികൊണ്ട് അഭിഷേകം ചെയ്തിട്ട് അക്കൗണ്ട്‌ ഡീആക്റ്റിവേറ്റ് ചെയ്യുക ..
പിറ്റേ ദിവസം പുതിയ ഫേക്കിന് ജന്മം നല്‍കുക ....
വെറുതെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിരിക്കുക .
ഇരകള്‍ നമ്മളെ തേടിയെത്തും ........
ഇത് ഫേസ്ബുക്ക്‌ അല്ല ഫേക്ക്ബുക്കാണ് എന്നാ നഗ്ന സത്യം നമ്മളും മറക്കാതിരിക്കുക കാരണം പണി കിട്ടാന്‍ നമുക്കും ചാന്‍സ്‌ ഉണ്ട്..

Saturday, 14 April 2012



ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍.

ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു.

അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്‍ മുറിയിലേക്ക് കടന്നുവന്നു.

നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്‍ ചോദിച്ചു.

എല്ലാരേം പരിചയപ്പേടുകയായിരുന്നു...

സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്‍ പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്‍ത്തി. 'പാലെന്തേ?' എന്റെ ആ ചോദ്യത്തില്‍ പാലും തേനും ഒഴുകുന്നുണ്ടായിരുന്നു. ഇത്രേം സോഫ്റ്റായിട്ട് ഞാന്‍ തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു.

പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്‍ കുടിക്കുന്ന ശീലമുണ്ടോ?

അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ...

എന്നാല്‍ ഞാന്‍ പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം...

മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും 'അല്ലെങ്കില്‍ വേണ്ട' എന്ന് പറഞ്ഞു.

അതുകേട്ടപ്പോള്‍ അവള്‍ക്ക് എന്നെ പാല് കുടിപ്പിക്കാന്‍ വാശിയുള്ളപോലെ അടുക്കളയിലേക്ക് പോയി.

ദുബായില്‍ ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്‍ ഇന്നെങ്കിലും ലേശം പാല്‍ കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന്‍ കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്‍ ദുബായില്‍ മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്.

അവള്‍ പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്.

'ഇതായിക്കാ പാല്...'

ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ് എടുത്തിട്ട് ചോദിച്ചു

ഇത് അല്‍ മറായി ആണോ... അല്‍ ഐനാണോ?

ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ?

അതല്ലെടീ... ഈ പാല്‍...?

അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ...

നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്‍ മനസ്സില്‍ പറഞ്ഞു.

അല്ലിക്കാ... മറായി ആരാ?

മറായിയോ... ആ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്.

ഇക്ക കണ്ടിട്ടുണ്ടോ?

പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും...

അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?'

അല്ലാഹ്... ഞാന്‍ മറന്നുപോയതാണെന്ന് പറഞ്ഞ് അവള്‍ പെട്ടിക്കടുത്തേക്ക് നടന്നു.

'ഇനിയിപ്പോ മതി പെണ്‍കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്‍ പെട്ടിയുടെ മേല്‍ ചിലവഴിച്ചാലോ... അതാ പേടി.

'ഇക്ക സുബഹിക്ക് എണീയ്ക്കോ?'

സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്‍ വിസിറ്റ് വിസയില്‍ പണിയില്ലാതിരുന്നപ്പോള്‍ എണീറ്റിരുന്നു. പണി കിട്ടിയപ്പോള്‍ പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്‍ പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിയുംബോള്‍ മനസ്സിലായിക്കൊള്ളും.

'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.'

'ഉപ്പയും ഉമ്മയും എണിക്കോ?'

'പിന്നേ... അവരെന്നും എണീയ്ക്കും...'

'അല്ല, ആരും എണീയ്ക്കുന്നില്ലേല്‍ ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...'

ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്‍ കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക് കട്ടക്ക് നില്‍ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക് കണ്ടിട്ട് എന്നെ നിര്‍ത്താനുള്ള വര വരക്ക്യാനുള്ള ചോക്ക് അവള്‍ എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ് ആവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

'നിനക്കറിയോ ഞാന്‍ ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്‍പ്പം ഗൗരവത്തോടുകൂടെതന്നെ ഞാന്‍ പറഞ്ഞു.

അത് കേട്ടപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്.'

കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്‍? എന്റെ കാറ്റൊഴിഞ്ഞുപോയതാ... അങ്ങനെ ആ ശ്രമവും പരാജയപെട്ടു.

ചമ്മല്‍ മുഖത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു...' ഞാന്‍ അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന്‍ ഒരു മൂര്‍ഖന്‍ പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്'

'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന വടികൊണ്ട് വല്ല്യ മൂര്‍ഖനെ കൊന്നിട്ടുണ്ട്'

ഇവളെന്നെ ഫോമാവാന്‍ വിടുന്ന ലക്ഷണമില്ല, ഈ വല്ല്യുമ്മമാരൊക്കെ വടിയും കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ?

ഏതായാലും ഇനി ചമ്മാന്‍ ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്‍ ഗൗരവത്തില്‍ വീണ്ടും ചോദിച്ചു... 'എന്നാല്‍ നമുക്ക് കിടക്കാം?'

'ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം'

ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല.

അപ്പോഴേക്കും അവള്‍ കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു.

'ഇക്കാ... ഉറങ്ങുംബോള്‍ എന്നെ തൊടരുതേ... തൊട്ടാല്‍ ഞാന്‍ ചവിട്ടും... അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന്‍ വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്'

ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്. അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്‍ ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്‍ തട്ടിയാല്‍... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ....

റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്‍ പോയി സുഖമായി കിടന്നുറങ്ങി...

നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്‍ പുതച്ചിരുന്ന പുതപ്പ് എന്നെ പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്‍ അറിഞ്ഞില്ലല്ലോ... ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്‍ വിചാരിച്ചപോലെയല്ല... അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല. ഈ സമയത്തിനുള്ളില്‍ അതും അടുക്കി വച്ചോ... കൊള്ളാം...

കുഞ്ഞു ടേബിളിന്റെ മുകളില്‍ ചായയും റെഡി... പോയിനോക്കിയപ്പോള്‍ കപ്പ് മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്‍ വച്ചിട്ടുള്ള കടലാസ് ഞാന്‍ ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്‍ തുറന്ന് വായിച്ചു...

******

ഇക്കയെന്നോട് ക്ഷമിക്കണം...

ഞാന്‍ പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്‍ എന്നെ രാത്രി വിളിച്ചു... ഞങ്ങള്‍ 5 വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല്‍ പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന് പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്‍ കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന സ്വര്‍ണ്ണവും ഇക്കാ തന്ന 10 പവന്‍ മഹറുമായി ഞാന്‍ പോവുകയാണ്. ഇക്ക വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്‍ അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഇക്കായെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്‍ എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ ഞാന്‍ ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ?

എന്ന് സ്വന്തം ....

കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ 'ഉമ്മാ'യെന്ന് ഞാന്‍ ഉറക്കെ വിളിച്ചു. ഉമ്മ ഓടിവന്നു... കത്ത് ഉമ്മക്ക് വായിക്കാന്‍ കൊടുത്തിട്ട് ഞാന്‍ പുലമ്പാന്‍ തുടങ്ങി

' എന്തായിരുന്നു നിങ്ങള്‍ക്കെല്ലാം... 10 പവന്‍ മഹറ് കൊടുത്തില്ലേല്‍ മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്‍ പട്ടിണികിടന്നുണ്ടാക്കിയ കാശാ ഉമ്മാ... പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം കഴിക്കേണ്ടെന്ന്... ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക് കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, ഈ കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട് കുടുംബക്കാരെല്ലാവരും കൂടി... ഞാന്‍ തുടര്‍ന്നു) എന്തായിരുന്നു എല്ലാര്‍ക്കും... ബിരിയാണി മാത്രം കൊടുത്താല്‍ മോശാണത്രേ... കൊഴി പൊരിച്ചത്, ബീഫൊലത്തിയത്, ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ എല്ലാര്‍ക്കും...'


എന്റെ ശബ്ദം അടങ്ങിയപ്പോള്‍ അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും കൂടെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി... ഒന്നും മനസ്സിലാവാതെ ഞാന്‍ അന്തം വിട്ട് നില്‍ക്കുംബോള്‍ കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില്‍ ചായയുമായി വന്നു.. അതേ... ഇതവള്‍ തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്‍...

ഉടനെ പെങ്ങളുടെ കമന്റ് വന്നു...

'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന്‍ അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ പെണ്ണിനാ... തകര്‍ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള്‍ അവളെ തോളോട് ചേര്‍ത്ത് പിടിച്ചു.

ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലാം ഒരുമിച്ച് വന്നു.

'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു... സോറി..' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച് പറഞ്ഞപ്പോള്‍ ഇതൊരു വെല്‍ പ്ലാന്‍ഡും വെല്‍ റിഹേര്‍സ്ഡുമായ പറ്റിക്കല്‍ പരിപാടിയായിരുന്നെന്ന് എനിക്ക് മനസ്സിലായി.

'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ... പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്‍ഡര്‍.

എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി... കതക് അവര്‍ തന്നെയടച്ചു.

ഇപ്പോള്‍ മുറിയില്‍ ഞാനും അവളും മാത്രം... ഇന്നലെ ഞാന്‍ കാണാന്‍ കൊതിച്ച നാണം ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം... അവള്‍ എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്‍ത്തി അവള്‍ പറഞ്ഞൂ...

'ചായ'........

ഞാന്‍ മെല്ലെ അവളുടെ കാതില്‍ പറഞ്ഞു...'പല്ലുതേച്ചിട്ടില്ല'

രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു...